കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയില്‍ മുത്തപ്പനാര് കാവിന് സമീപത്ത് ഒരാളുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിനിടയാക്കിയ ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറ് വെട്ടിപ്പൊളിച്ചാണ് അകത്ത് ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
കാര്‍ ഡ്രൈവറെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും അരമണിക്കൂറോളം കഠിന പ്രയത്നമാണ് നടത്തിയത്. പുറത്തെടുക്കുമ്പോഴേക്കും ഡ്രൈവറുടെ ഇരു കൈകാലുകളും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നുവെങ്കിലും ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയായിരുന്ന കാഞ്ഞങ്ങാട് സൗത്ത് -പടന്നക്കാട് ദേശീയപാതയില്‍ റോഡ് വികസനത്തിന് ശേഷം അപകടങ്ങള്‍ കുറവായിരുന്നു. കൂട്ട നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൊണ്ട് മാത്രമാണ് കൂടുതല്‍ മരണങ്ങള് ഒഴിവായത്. ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ മംഗലാപുരത്തേക്ക് പറന്നു. കൂടെ കാഞ്ഞങ്ങാട് സൗത്തിലെ പ്രാദേശികവാസികളും. മരണപ്പെട്ടവരും അപകടത്തില്‍ പരിക്കേറ്റവരും ആരെന്ന് സൂചന പോലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആര്‍ക്കും ലഭിച്ചില്ല. കാറില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മരണപ്പെട്ടവരെയും അപകടത്തില്‍ പരിക്കേറ്റവരെയും തിരിച്ചറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: