ആലപ്പുഴ: മലിന ജലം ഒഴുക്കേണ്ട ഓടകളിലൂടെ പാഴാകുന്നത് ശുദ്ധജലം. നഗരത്തിലെ പലസ്ഥലങ്ങളിലെയും ദുരവസ്ഥയാണിത്. കാളാത്ത് ഭാഗത്ത് കഴിഞ്ഞ നിരവധി ദിവസങ്ങളിലായി ഓടകളിലൂടെ ശുദ്ധജലം പാഴാവുകയാണ്. സമീപത്തെ പൈപ്പ് പൊട്ടിയാണ് ഓടയിലൂടെ ശുദ്ധജലം ഒഴുകുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ തന്നെ അഴുക്കു ചാലുകളിലും ഓടകളിലൂടെയും കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചതായി അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം. പലയിടങ്ങളിലും പൈപ്പ് ലൈനുകള്‍ പൊട്ടി മലിനജലവുമായി കലരുകയും ഇതു ജനം കുടിക്കേണ്ട സ്ഥിതിയുമാണ്. ദേശീയപാതയുടെ ഇരുവശങ്ങളിലും അറവുശാല മാലിന്യവും മറ്റും നിരന്തരം നിക്ഷേപിക്കുന്നതു പതിവായി. ഇതു മൂലം തെരുവു നായകളുടെ ശല്യവും മുന്‍പത്തേതിലും രൂക്ഷമാണ്.
നഗരത്തിലെ പല വ്യാപാരസ്ഥാപനങ്ങളും റോഡിലേക്കു ഇറക്കി അവരുടെ വില്പന സാധനങ്ങള്‍ പ്രദര്പ്പിക്കുന്നതു കൊണ്ടു കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. പല സ്വകാര്യ സ്കൂളുകളും പഠനോപകരണങ്ങള്‍ വന്‍തുക ഈടാക്കി വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു വലിയ ലാഭം കൊയ്യുകയാണ്. ഓരോ വര്‍ഷവും യൂണിഫോമുകളുടെ നിറം മാറ്റി പുതിയതു സ്കൂളില്‍ നിന്നു തന്നെ വാങ്ങാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുകയും ഇതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണു രക്ഷാകര്‍ത്താക്കള്‍ക്കു സംഭവിക്കുന്നത്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പു തന്നെ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: