കൊട്ടാരക്കര: പിഎസ് സി റാങ്ക് ലിസ്റ്റ് മറികടന്ന് കെഎസ്ആര്‍ടിസിയിലെ റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനത്തിന് നീക്കം നടത്തുന്നതായി ആക്ഷേപം.
റാങ്ക് ലിസ്റ്റില്‍ നിന്ന് 4051 പേര്‍ക്ക് ഡിസംബറില്‍ പിഎസ്സി നിയമന ശുപാര്‍ശ നല്കി.
മൂന്ന് മാസത്തിനകം ഇവര്‍ക്ക് നിയമനം നടത്തണമെന്നാണ് കീഴ്വഴക്കെങ്കിലും ഇതുവരെയും ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ നിലനിര്‍ത്തി പിന്‍വാതിലൂടെ കോടതി ഉത്തരവ് മറികടന്ന് ഇവരെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് നിയമന ഉത്തരവ് നല്‍കാത്തതെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ ആരോപണം. താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ കെഎസ്ആര്‍ടിസി യും സര്‍ക്കാരും തയ്യാറാകണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ലിസ്റ്റിലുള്‍പ്പെട്ട പലര്‍ക്കും ഇനിയൊരു ജോലി ലഭിക്കാനുള്ള പ്രായപരിധി കഴിഞ്ഞതുകൊണ്ട് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സമര പരിപാടികള്‍ക്കും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയും വാഗ്ദാനം ചെയ്തിരുന്നു. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് നിയമനം അട്ടിമറിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: