ചാലക്കുടി: ചാലക്കുടി മലക്കപ്പാറ അന്തര്‍ സംസ്ഥാന റൂട്ടില്‍ കെഎസ്.ആര്.ടി.സി യിലെ ഒരു വിഭാഗം ജീവനക്കാരും,ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതായി പരാതി. ഇത് മൂലം കെ.എസ്.ആര്.ടി.സിക്ക് വന്‍ നഷ്ടം.
വൈകിട്ട് നാല് മണിക്ക് ശേഷം മലക്കപ്പാറയില്‍ നിന്നും ഒരു പുതിയ സര്‍വ്വീസ് കൂടിയാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.,വര്‍ഷങ്ങളായി ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് രണ്ട് സര്‍വ്വീസുകളാണുള്ളത്.
ഇതില്‍ സര്‍വ്വീസ് നടത്തുന്ന ഒരു ബസ് ചെറിയ ബസ് മാറ്റി പുതിയ 51 സീറ്റിന്റെ ബസ് ഓടിക്കുവാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ പുതിയ ബസ് ഓടിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.രാവിലെ 7.10ന് മലക്കപ്പാറയില്‍ നിന്ന് ആരംഭിക്കുന്ന ബസ്സില്‍ 21 സീറ്റുകള്‍ മാത്രമാണുള്ളത് 90 കീലോമീറ്റര്‍ ദൂരമുള്ള ചാലക്കുടിയിലേക്ക് ആരും തന്നെ ഇരിക്കുവാന് സീറ്റ് ലഭിക്കാതെ നിന്ന് യാത്ര ചെയ്യുകയില്ല.അതിനാല്‍ സീറ്റ് കഴിഞ്ഞ് വരുന്ന യാത്രക്കാര്‍ പുറകില്‍ വരുന്ന സ്വകാര്യ ബസില്‍ കയറും.
യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പുതിയ ബസ് ഓടിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് രണ്ടാഴ്ച മുന്‍പ് ഓര്‍ഡര്‍ ചാലക്കുടി ഡെപ്പോയില്‍ ലഭിച്ചു. ഇത് പ്രകാരം കഴിഞ്ഞ ശനിയാഴ്ച ചാലക്കുടിയില്‍ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേര്‍ന്നെങ്കിലും ചെറിയ ബസ് മാറ്റി വലിയ ബസ് എന്ന് മുതല്‍ ഓടിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
ഉച്ചതിരിഞ്ഞ് ഒന്നേകാലിന് മലക്കപ്പാറയില്‍ നിന്ന് ഒരു ബസ് ചാലക്കുടിയിലേക്ക് പോന്നാല്‍ പിന്നെ അടുത്ത ദിവസമാണ് ചാലക്കുടിയിലേക്ക് ഒരു ബസ് സര്‍വ്വീസ് നടത്തുന്നുള്ളു. ഏകദേശം 19 മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ബസ് സര്‍വ്വീസ് നടത്തുന്നത്.ചാലക്കുടിയിലേക്ക് ഉച്ചതിരിഞ്ഞ് 4 മണിക്ക് ശേഷം ഒരു ബസ് സര്‍വ്വീസ് ആരംഭിച്ചാല്‍ വിനോദ സഞ്ചാരികള്‍,മറ്റു യാത്രക്കാര്‍,തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സഹായമാകും.
ഇപ്പോള്‍ തിരിച്ച് പോരുവാന്‍ ബസ് ലഭിക്കാത കാരണം വിനോദ സഞ്ചാരികള്‍ ബസ് യാത്ര ഒഴിവാക്കിയിരിക്കുകയാണ്.ചാലക്കുടി മലക്കപ്പാറ പൊള്ളാച്ചി വഴി പഴനിയിലേക്ക് ഒരു അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിച്ചാല്‍ വിനോദ തീര്‍ത്ഥാടന യാത്രക്കാര്‍ക്ക് ഉപകാര പ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: