തൃശൂര്‍: ലോകത്തിന്നേവരെയുണ്ടായിട്ടുള്ള ഭാഷയുടെ സാമൂഹ്യനവീകരണശ്രമങ്ങള്ക്ക് അനുകരണീയ മാതൃകയാണ് കുഞ്ചന്‍ നമ്പ്യാരുടെ കൃതികളെന്ന് തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു. ഭാഷയുടെ ഔന്നത്യത്തിനായി സംസ്കൃതത്തെ ഉപയോഗിക്കുകയും, ഒപ്പം സാമൂഹ്യപരിഷ്കരണത്തിനായി മലയാളത്തെ പ്രയോഗവത്കരിക്കുകയുമായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍.
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് മാത്രമല്ല അദ്ദേഹം. രാമപാണിവാദ എന്നപേരില്‍ സംസ്കൃതത്തില്‍ വ്യാകരണങ്ങളും കാവ്യങ്ങളും രചിച്ചിരുന്നത് കുഞ്ചന്‍ നമ്പ്യാര്‍ തന്നെയായിരുന്നുവെന്നാണ് പണ്ഡിതമതം. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ അസഹ്യമാംവിധം ഹീനമായിത്തീര്ന്നപ്പോള് സമൂഹത്തില്‍ താഴെക്കിടയിലെന്നു ഗണിക്കപ്പെട്ടിരുന്ന പറയന്റെയും, ശീതങ്കന്റെയും പേരില്‍ തുള്ളല്‍ കാവ്യങ്ങള്‍ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.
മാര്‍ത്താണ്ഡവര്‍മ്മയുടെയും, ധര്‍മ്മരാജയുടെയും സദസ്യനായിരിക്കുമ്പോഴും ഭരണാധികാരികളെ കണക്കറ്റ് കളിയാക്കിയിരുന്നു അദ്ദേഹം.
അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ഇതിന് പരിഹാരമുണ്ടാകണം. സര്‍ക്കാരിന്റെ ശ്രദ്ധ ഈ കാര്യത്തിലുണ്ടാകണം.
തപസ്യ കലാസാഹിത്യവേദി ആവശ്യപ്പെട്ടു. തപസ്യ തൃശൂരില്‍ സംഘടിപ്പിച്ച കുഞ്ചന്‍ സമൃതിദിനാചരണത്തില് സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത്, രഞ്ജിത്ത് മേനോന്, കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: