ഇപ്പോ (മലേഷ്യ): നിലവിലുളള ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ബ്രിട്ടന് അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ കിരീടമണിഞ്ഞു. ഉശിരന്‍ പോരാട്ടം അരങ്ങേറിയ കലാശക്കളിയില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രിട്ടന് ഓസ്ട്രേലിയയെ തകത്തത്. ഇരുപത്തുമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രിട്ടന് അസ്ലന്‍ഷാ കപ്പ് നേടുന്നത്്. 1994-ാണ് ബ്രിട്ടന് ഇവിടെ ജേതാക്കളായത്. അതിനുശേഷം ഇതാദ്യമായി ഫൈനലിലെത്തിയ അവര്‍ മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചു.
തുടക്കത്തില്‍ തന്നെ ബ്രിട്ടന് മുന്നിലെത്തി.നാലു മിനിറ്റില്‍ രണ്ടു ഗോള്‍ നേടി. അലനും ഡേവിഡ് ഗുഡ്ഫീല്ഡുമാണ് ഗോള്‍ കുറിച്ചത്. തകര്‍ത്തുകളിച്ച ഓസ്്ട്രേലിയ തുടര്‍ച്ചയായി പെനാല്‍റ്റി കോര്‍ണറുകള്‍ നേടി യെങ്കിലും അതൊന്നും മുതലാക്കാനായില്ല. 28-ാം മിനിറ്റിലാണ് അവര്‍ ആദ്യ ഗോള്‍ നേടിയത്. എഡ്ഡിയാണ് സ്കോര്‍ ചെയ്ത്.
അഞ്ചുമിനിറ്റുകള്ക്കുശേഷം ബ്രിട്ടന് ഒല്ലി വില്ലാര്സിലൂടെ മൂന്നാം ഗോള്‍ നേടി. തിരിച്ചടിച്ച ഓസ്ട്രേലിയ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഒരുഗോള്‍ മടക്കി. പൊളളാര്ഡാണ് പന്തു വലയിലാക്കിയത്. 43-ാം മിനിറ്റില്‍ ഗൂഡ്്ഫീല്ഡ് തന്റെ രണ്ടാം ഗോളിലൂടെ ബ്രിട്ടന്റെ ലീഡ് 4-2 ആയി ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ ഓസ്ട്രേലിയയുടെ ഡൈലാന്‍ അവരുടെ മൂന്നാം ഗോളും കുറിച്ചു.
റൗണ്ട് റോബിന് ലീഗില്‍ മലേഷ്യക്കെതിരായ ഇന്ത്യയുടെ മോശം പ്രകടനമാണ് ബ്രിട്ടന് ഫൈനലിലേയ്ക്കുളള വഴിയൊരുക്കിയത്്. ബ്രിട്ടനെ മറികടന്ന് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് മലേഷ്യക്കെതിരെ രണ്ട് ഗോളിന് വിജയം നേടേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യ 0-1 ന് തോറ്റു.
കഴിഞ്ഞ ദിവസം ഇന്ത്യ 4-0 ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി മൂന്നാം സഥാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: