തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും മൂന്നാറിലെ എല്ലാത്തരം കയ്യേറ്റങ്ങളെയും കയ്യേറ്റങ്ങളായി കണ്ട് ഒഴിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മതചിഹ്നങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികള്‍, ആഫീസുകള്‍ എന്നിവ സ്ഥാപിച്ച് ഭൂമി കയ്യേറുന്നവരോട് മൃദുസമീപനം പാടില്ലെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കയ്യേറ്റക്കാരെ നിയമലംഘകരായി കണ്ട് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരവും സ്വാതന്ത്ര്യവും നല്‍കണം. ഭൂസംരക്ഷണസേന ശക്തിപ്പെടുത്തണം. ഈ നിലയില്‍ പോയാല്‍ മൂന്നാറില്‍ ഒരുപക്ഷേ ഉത്തരാഖണ്ഡ് ആവര്‍ത്തിച്ചേക്കാം. 18 നിലകള്‍ വരെയുള്ള നൂറുകണക്കിന് കെട്ടിടങ്ങളാണ് മലഞ്ചരുവില്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്.
മൂന്നാറില്‍ പ്രത്യേക വികസന അതോറിറ്റി രൂപീകരിച്ച് കാര്ഷികസംരക്ഷണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കും പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കണം. തോട്ടം തൊഴിലാളികള്‍ക്ക് വീടു നിര്‍മിച്ചുനല്‍കണം. ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: