പയ്യോളി: കൊളാവിപ്പാലത്ത് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ തീപ്പിടിത്തം. കൊളാവിപ്പാലത്തിനും കോട്ടയ്ക്കലിനുമിടയിലുള്ള റോളക്സ് അല്ഫവെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തില്‍ കമ്പനിയുടെ ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണി യോടെയാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നി ബാധയ് ക്ക് കാരണമെന്ന് കമ്പനി ഉടമ പറഞ്ഞു. രാത്രി ഷിഫ്റ്റില്‍ 10 തൊഴിലാളികള്‍ പുലര്‍ച്ചെ ഒന്നരവരെ ജോലി ചെയ്തിരുന്നു. ജോലി അവസാനിപ്പിച്ച് തൊഴിലാളികള്‍ മൂന്നു മണിയോടെ കമ്പനി അടച്ച് ക്വാര്‍ട്ടേഴ്സിലേയ്ക്ക് പോയതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. വെളുപ്പിനു നടക്കാനിറങ്ങിയ നാട്ടുകാരാണ് തീപ്പിടിച്ചത് കണ്ടത്. ഉടനെ പയ്യോ ളി പോലീസിലുംവടകര ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു. കൊപ്രയും വെളിച്ചണ്ണ യും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ആദ്യം തീപ്പിടുത്തമുണ്ടായിതെന്നു കരുതുന്നു.വെളിച്ചെണ്ണയ്ക്കും കൊപ്രച്ചാക്കുകള്ക്കും തീ പടര്‍ന്നുപിടിച്ചതോടെ ഉയരത്തില്‍ തീ ആളികത്താന്‍ തുടങ്ങി.
വടകര, പേരാമ്പ്ര, താമരശ്ശേരി, മീഞ്ചന്ത, നാദാപുരം, തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും എത്തിയ 12 ഓളം ഫയര്‍ യൂണിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപ്പിടുത്തത്തെത്തുടര്‍ന്ന് ഒരു ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. പിണ്ണാക്ക് കയറ്റിയ ലോറിയാണ് നശിച്ചത്. മറ്റു രണ്ടു ലോറികള്‍ നാട്ടുകാര്‍ പുറത്തേയ്ക്ക് മാറ്റുകയായിരുന്നു. കമ്പനിയ്ക്ക് പുറത്തേക്ക് തീ വ്യാപിച്ചില്ല. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിലേക്കോ, വെളിച്ചെണ്ണ ശേഖരിച്ചുവച്ച വലിയ ടാങ്കുകളിലേക്കോ തീ പടര്‍ന്നില്ല.
പയ്യോളി നഗരസഭാ വൈസ് ചെയര്മാന് മഠത്തില്‍ നാണു. കൗണ്‍സിലര്‍ മാരായ പടന്നയില്‍ പ്രഭാകരന്, ചെറിയാവി സുരേഷ്ബാബു തുടങ്ങിയവരും നാട്ടുകാരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പയ്യോളി പോലീസും സുര ക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്കി. അരക്കോടിയുടെ നഷ്ടം കണക്കാക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: