കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ കലോത്സവത്തിന് കോഴിക്കോട്ട് ഇന്ന് തുടക്കമാകും. സ്റ്റേജിതര മത്സരങ്ങളാണ് ഇന്ന് നടക്കുക. രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും. ഒമ്പതിന് ആരംഭിക്കും. കെ.പി. രാമനുണ്ണി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഐഎച്ച്ആര്‍ഡി കോളജ് എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് കലോത്സവം നടക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ലക്ഷദ്വീപ് എന്നീ ആറ് സോണുകളില്‍ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 68 ഇനങ്ങളിലായി 102 മത്സരങ്ങളുണ്ട്. സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം 10ന് വൈകിട്ട് നാലിന് ടി. പത്മനാഭന് നിര്‍വഹിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലാണ് കലോത്സവ നഗരി. കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങളുടെ പേരാണ് വേദികള്‍ക്ക് നല്‍കുക. നാടക പ്രവര്ത്തകന് സഫ്ദര്‍ ഹാഷ്മിയുടെ ഹല്ലാ ബോല്‍ എന്ന നാടകത്തിന്റെ പേരാണ് കലോത്സവത്തിന് നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ഇന്റര്‍ സോണ്‍ കലോത്സവത്തിന് വേദിയാവുന്നത്. ശിലേൃ്വീില.രൗൗിശീ ിസമഹീഹമെ്മാ.രീാ എന്ന വെബ് സൈറ്റില്‍ ലൈവായി മത്സര ഫലങ്ങള്‍ അറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: