പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്ര പട്ടണത്തിലുള്‍പ്പെടെ റോഡില്‍ ബിഎസ്എന്‍എല്‍ കേബിളിടാന്‍ കുഴിച്ച ഭാഗം നികത്താത്തത് മൂലം യാത്രക്കാരും വാഹനങ്ങളും കച്ചവടക്കാരും ഏറെ പ്രയാസപ്പെടുന്നു. പട്ടണത്തില്‍ ഓരോ അന്‍പത് മീറ്റര്‍ ദൂരത്തിലും കുഴിയെടുത്ത് മണ്ണും കല്ലും പുറത്തിട്ട ശേഷം കേബിള്‍ സ്ഥാപിച്ച് പൂര്‍ണ്ണമായും നികത്താതെ കിടക്കുന്നതാണ് പ്രയാസമുണ്ടാക്കുന്നത്. തിരക്ക് പിടിച്ച പട്ടണത്തില്‍ വാഹനങ്ങള്‍ക്ക് പോകാന്‍ തന്നെ പ്രയാസപ്പെടുമ്പോള്‍ റോഡില്‍ കുഴികളും കല്ലും മണ്ണും നിക്ഷേപിച്ച അവസ്ഥയും ഉണ്ടാവുന്നതോടെ ദുരിതയാത്രയാണ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ബിഎസ്എന്‍എല്‍ കമ്പനി പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നിന്നും അനുമതി വാങ്ങിയാണ് കേബിള്‍ സ്ഥാപിക്കുന്നത്. പൊതുമരാമത്ത് ഓഫീസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക മുന്‍കൂറായി അടച്ച ശേഷമാണ് അനുമതി നല്‍കുന്നത്.ജവീീേ: പൊട്ടി പൊളിച്ച റോഡും കല്ലും മണ്ണും നിക്ഷേപിച്ച നിലയിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: