ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തിയോടനുബന്ധിച്ചുള്ള ദശാവതാരച്ചാര്‍ത്തും ദേവപ്രശ്നവിധിപ്രകാരമുള്ള പരിഹാരക്രിയകളും ആരംഭിച്ചു. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ എന്നിവ ആരംഭിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് പീതാംബരകുറുപ്പ്. നരസിംഹജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മൂള ക്ഷേത്രത്തില്‍നിന്ന് തുടങ്ങി.പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെയും മറ്റു ക്ഷേത്രങ്ങളിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് ആറിന് ക്ഷേത്രത്തില്‍ എത്തിച്ചേരും. ഒന്‍പതിന് നരസിംഹജയന്തി – രാവിലെ ആറുമുതല്‍ 12 വരെ മഹാനരസിംഹഹോമം നടക്കും. തുടര്‍ന്ന് കളഭാഭിഷേകം, മഹാപ്രസാദം ഊട്ട് എന്നിവ നടക്കും. വൈകിട്ട് വിശേഷാല്‍ ദീപാരാധനയും പുഷ്പാഭിഷേകവും നടക്കും. വിവിധ ക്ഷേത്രങ്ങളില്‍നിന്നുമുള്ള പുഷ്പം എഴുന്നള്ളിപ്പ് ഒന്‍പതിന് രാവിലെ 8.30ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: