ഏറ്റുമാനൂര്‍: കവാടവാതില്‍ തകര്‍ന്ന ഏറ്റുമാനൂര്‍ ഗവ. ബോയിസ് ഹൈസ്കുള് വളപ്പ് ഇന്ന് സമാഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ചുറ്റുമതില്‍ ഉണ്ടെങ്കിലും പ്രധാന കവാടത്തിലെ വാതില്‍ തുറന്ന് കിടക്കുന്നതാണ് വളപ്പിനുള്ളില്‍ സമാഹ്യവിരുദ്ധര്ക്ക് കടന്നുകയറാന്‍ ഇടയാക്കുന്നത്. വേനല്‍ക്കാല അവധി ദിവസങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത ടോയ്ലറ്റുകള്, പൈപ്പുകള്‍, ജനല്‍ചില്ലുകള്‍ എന്നവയെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ക്ക് ഭയമാണ്.
അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതോടൊപ്പം അറ്റകുറ്റപ്പണിയും നടത്താമെന്ന തീരുമാനത്തിലാണ് അധികൃതര്‍. പണി നടത്തിയതിന് ശേഷം വീണ്ടും ഇവ നശിപ്പിച്ചാല്‍ പുനര്‍ നര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരും എന്നതാണ് അധികൃതരുടെ ആശങ്ക.
സ്കുള് തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും യാതൊരു പുനരുദ്ധാരണവും നടത്തിയിട്ടില്ല . വിഎച്ച്സി, പ്ലസ്റ്റു, ഹൈസ്കൂള്‍ വിഭാഗങ്ങളാണ് സ്കൂളിലുള്ളത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ശുചി മുറികളാണ് ഏതാനും നാളുകള്‍ മുമ്പ് സാമൂഹിക വിരുദ്ധര്നശിപ്പിച്ചത്.
സ്കൂള്‍ ഗേറ്റുകള്‍ ഏതുസമയവും തുറന്നു കിടക്കുകയാണ് ആര്‍ക്ക് ഏതു സമയത്തും കയറിവരാവുന്ന അവസ്ഥയാണ്. പോലീസ് സ്റ്റേഷന് സമീപത്താണെങ്കിലും പോലീസ് അധികാരികള്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. നഗര-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളുടെ കാര്യമായ സഹായം ഒന്നും തന്നെ സ്കൂളിന് ലഭിക്കാറില്ല. പ്രധാന കവാടത്തില്‍ വാതില്‍ ഘടിപ്പിക്കുന്നതിനാവശ്യമയ തുക അനുവദിക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നാണ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. ഇത്തവണ എസ്എസ്എല്‍സി പരീക്ഷക്ക് നൂറ് ശതമാനം നേട്ടം സ്കൂള്‍ കൈവരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: