പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ തെരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് വിജയം. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മക്രോണ്‍ സ്ഥാനമേല്‍ക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും.
തന്റെ വിജയം ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രതീക്ഷയുടെയും,വിശ്വാസത്തിന്റെയും പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോ പ്രതികരിച്ചു. 65.5 ശതമാനം വോട്ടുകളാണ് മാക്രോമിന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ലീ പെന്നിന് ലഭിച്ചത് 34.5 ശതമാനം വോട്ടുകളും.
ഇമ്മാനുവേല്‍ മക്രോണിന് വിജയ സാധ്യതയെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി ലീ പെന്നിന് 38 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം ഉണ്ടായിരുന്നു. മെയ് 14നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: