ന്യൂദല്‍ഹി: മാവോവാദി ആക്രമണങ്ങളെ ചെറുക്കാനുള്ള പുത്തൻ പദ്ധതികൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും 10 മാവോവാദി ബാധിത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും തിങ്കളാഴ്ച യോഗം ചേരും. ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദി ആക്രമണത്തില്‍ 25 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം.
മാവോവാദികള്‍ക്കെതിരെ നിലവില്‍ നടക്കുന്ന ദൗത്യങ്ങള്‍, പ്രശ്ബാധിതമേഖലകള്, വിവരശേഖരണ സംവിധാനം, സുരക്ഷാസേനാംഗങ്ങള്‍ ആക്രമണം ഏറ്റുവാങ്ങുന്നത് കുറക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ യോഗത്തില്‍ ആരായും. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.
35 മാവോവാദിബാധിത പ്രദേശങ്ങളുടെ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് സൂപ്രണ്ടുമാരും പാരാമിലിട്ടറി സേന തലവന്മാരും സുരക്ഷാ ഏജന്‍സി തലവന്മാരും യോഗത്തിനെത്തും. രണ്ട് മാസത്തിനിടെ 37 സി.ആര്.പി.എഫ് ജവാന്മാരാണ് ഛത്തീസ്ഗഢില്‍ മാവോവാദികളാല്‍ കൊല്ലപ്പെട്ടത്.
യോഗത്തിന് മുന്നോടിയായി സി.ആര്.പി.എഫിന്റെ മാവോവാദി ഒാപറേഷന് ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: