ഹൈദരാബാദ്: പണത്തിന് വേണ്ടി പന്ത്രണ്ട് വയസുകാരന് അമ്മയെ കഴുത്തറുത്ത് കൊന്നു. തെലുങ്കാനയിലെ മംഗള്‍ഹട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്.
പത്തുവര്‍ഷം മുന്‍പാണ് രേണുകയുടെ ഭര്‍ത്താവ് ശ്രീനിവാസ മരിച്ചത്. പിന്നീട് മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ജീവിച്ചിരുന്നത്. പ്രായപൂര്‍ത്തി ആവാത്തതിനാല്‍ മകന് കിട്ടുന്ന പണം രേണുക ആവശ്യപ്പെടുമായിരുന്നു. ഇക്കാരണത്തിന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയ ശേഷം മകനോട് രേണുക പണം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതിനിടയില്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് അവരുടെ കഴുത്തറുക്കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: