ന്യൂദല്‍ഹി: ടി.പി.സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടായതില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് അപേക്ഷിച്ചു. സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തന്ത്രപരമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.
കോടതി വിധി നടപ്പാക്കാന്‍ കാലതാമസം വന്നതില്‍ നിരുപാധികം മാപ്പ് ചേദിക്കുന്നതായി മാപ്പപേക്ഷയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യക്തമാക്കി. സെന്‍കുമാറിന്റെ പദവിയിലെ അവ്യക്തത കാരണമാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകിയതെന്നും അല്ലാതെ കോടതി ഉത്തരവ് മനപൂര്‍വം അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതിനാല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അനുദവിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: