ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുന്‍ മന്ത്രി കപില്‍ മിശ്ര അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് മൊഴി നല്കി. കെജ് രിവാള്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു.
അരവിന്ദ് കെജ് രിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. മന്ത്രിയായ സത്യേന്ദ്രജെയിനില് നിന്ന് കെജ് രിവാള്‍ പണം കൈപ്പറ്റി. ഇതേപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മിശ്ര പറഞ്ഞു.
കെജ് രിവാള്‍ പണം കൈപ്പറ്റുന്നത് സംബന്ധിച്ച എല്ലാ തെളിവുകളും ഏത് ഏജന്‍സിക്കും കൈമാറാന്‍ തയ്യാറാണെന്നും കപില്‍ മിശ്ര വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: