തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ സിപിഐയുടെ വിമര്‍ശനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സിലിലാണ് വിമര്‍ശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണെന്ന് സിപിഐ വ്യക്തമാക്കി. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു കൂടുതൽ പരിഗണന നല്‍കുമെന്നാണ് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. കയ്യേറ്റം ഒഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
സിപിഐയുടെ റവന്യൂമന്ത്രി നേതൃത്വം നല്കിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി പാർട്ടിക്ക് ശക്തമായ ജനപിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. അതേസമയം കോട്ടയത്തെ സിപിഎം- കേരള കോണ്‍ഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്ന് സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
കെ എം മാണിയെ എല്‍ഡിഎഫില്‍ എടുക്കുമെന്ന് ആരും സ്വപ്നം കാണേണ്ടന്നും സിപിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: