അരൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പാടശേഖരത്തില്‍ സര്‍ക്കാര്‍ നയമായ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 42 ഏക്കര്‍ വരുന്ന തെക്കേചങ്ങരം പാടശേഖരത്തിലാണ് ഇക്കുറി യന്ത്ര സംവിധാനത്തില്‍ നെല്കര്ഷി നടത്തുന്നത്.
ചെട്ടിവിരിപ്പ് വിത്താണ് കൃഷിക്ക് ഉപയോഗിക്കുക.കുട്ടനാട്ടില്‍ നിന്നും നാല് ട്രാക്ടര്‍ നിലം ഉഴുതുന്നതിനായി ഇവിടെ എത്തിച്ചിട്ടുണ്ട്. നെല്‍ച്ചെടികള്‍ നടുന്നതും യന്ത്ര സംവിധാനത്തിലാണ്. ഇതിനുള്ള ട്രാന്‍സ് പ്ളാന്റേഷന് മെഷീന് തൃശൂരില്‍ നിന്നും കൊണ്ടുവരും.
പാടശേഖരത്തിന്റെ പുറം ചിറയില്‍ പ്ളാസ്റ്റിക് ഷീറ്റുകളില്‍ വിത്തുകള്‍ പാകും. മുളച്ച നെല്‍ച്ചെടികള്‍ക്ക് ഇരുപതു ദിവസം പ്രായമാകുമ്പോള്‍ യന്ത്രം ഉപയോഗിച്ച് നെല്‍ച്ചെടികള്‍ നട്ടു പിടിപ്പിക്കും .മൂന്നാഴ്ച കഴിയുമ്പോള്‍ ജൈവവള പ്രയോഗം നടത്തും. അരൂര്‍ മണ്ഡലത്തില്‍ ആദ്യമായാണ് നെല്‍ച്ചെടി നടീല്‍ യന്ത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൃഷി തുടങ്ങാനിരിക്കേ മടവീഴ്ചയെത്തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: