കോട്ടയം: ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഇന്ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ തുടങ്ങും.15ന് സമാപിക്കും. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കുക, രാഷ്ടീയ വിമുക്തമായ ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കുക, ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന്റെ കണ്ടെത്തലുകള്‍ നടപ്പാക്കുക, ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.പി.എം.ഗോപി, വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണന്, ഉപാദ്ധ്യക്ഷന്‍ സി.കെ.കുഞ്ഞ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് ബ്രാഹ്മണസമൂഹം മഠം ഹാളില്‍ വൈകിട്ട് അഞ്ചിന് വിചാര സന്ധ്യയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പ്രൊഫ.പി.വി.വിശ്വനാഥന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സമിതി അദ്ധ്യക്ഷന്‍ പ്രൊഫ.പി.എം.ഗോപി അദ്ധ്യക്ഷനാകും.
10ന് വൈകിട്ട് 5ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ വിചാര സന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്ര നടന് കൃഷ്ണപ്രസാദ് നിര്‍വഹിക്കും.ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 11ന് വൈകിട്ട് 5ന് വിചാരസന്ധ്യ ചങ്ങനാശേരി സിഎന്‍കെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.വി.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനാകും.13ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
14ന് രാവിലെ 10ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹനന് പ്രഭാഷണം നടത്തും.തിരുവിഴ ജയശങ്കര്‍ (നാദസ്വരം), മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (കഥകളി ), ഡോ.കെ.ജയകുമാര്‍ (കാര്‍ഡിയോളജിസ്റ്റ് ), ഡോ.വി.കെ.രാധാകൃഷ്ണന്( സൈക്യാട്രിസ്റ്റ് ), ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി (ഹൈന്ദവ ധര്‍മ്മ പ്രചാരണം), പി.എന്‍.ഗോപാലകൃഷ്ണന്(ഹിന്ദുധര്മ്മപ്രവര്ത്തനം ), വൈക്കം ഗോപകുമാര്‍(ഹിന്ദു ധര്‍മ്മ പ്രവര്‍ത്തനം ), കൃഷ്ണപ്രസാദ്(ജൈവകൃഷി ) എന്നിവരെ ആദരിക്കും.
സംഘടനാ സെക്രട്ടറി ടി.യു.മോഹനന്,സ്വാഗതസംഘം മുഖ്യസംയോജകന്‍ കെ.പി.സഹദേവന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: