കൊച്ചി: അടിയന്തരാവസ്ഥാവിരുദ്ധ സമരക്കാരോടുള്ള നിലപാട് സംസ്ഥാനസര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്. അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന് പോലീസ് പീഡനവും ജയില്‍ മര്‍ദ്ദനവും അനുഭവിച്ചവര്‍ക്ക് ആനകൂല്യമൊന്നും നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു.
ഇത് ഒരു രാഷ്ട്രീയതീരുമാനമല്ല എന്ന് അസോസിയേഷന് വിശ്വസിക്കുന്നു. അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് മുന്നണിയില്‍നിന്ന് പരിഗണനയൊന്നും ലഭിക്കുമായിരുന്നില്ല. എന്നാല്‍, സിപിഎം സര്‍ക്കാര്‍ അവരുടെ ദുരിതങ്ങള്‍ കാണാതെ പോകരുത്, പ്രസിഡന്റ് എം. രാജശേഖര പണിക്കരുംജനറല്സെക്രട്ടറി ആര്. മോഹനനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥയുടെ ദുരിതം പേറുന്നവര്‍ ഇന്നും ശേഷിക്കുന്നതിനാല്‍ മനുഷ്യാവകാശധ്വംസനം നിലനില്ക്കുന്നുവെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിഗമനവും സര്‍ക്കാര്‍ ഗൗരവമായെടുത്ത് തീരുമാനം പുനപ്പരിശോധിക്കണമെന്ന് അസോസിയേന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: