തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവദാനം ചെയ്യാനാണ് അനുമതി നല്‍കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തും. അവയവം ദാനം ചെയ്യുന്ന തടവുകാരന് വിദഗ്ദ്ധ ചികിത്സയും മരുന്നും ഭക്ഷണവും പ്രത്യേകമായി നല്‍കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്കുന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ച് തീരുമാനിക്കും.
ചീഫ് സെക്രട്ടറി നളിനിനെറ്റോ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ജയില്‍ എഡിജിപി ആര്.ശ്രീലേഖ, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: