കട്ടപ്പന: സഞ്ചാരികള്‍ക്ക് ദുരിതം സമ്മാനിച്ച് നാടുകാണി. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹാരിത നിറഞ്ഞ പ്രദേശമാണ് പൊന്മുടിയോട് ചേര്‍ന്നുളള നാടുകാണിമല. ദിനവും സ്വദേശിയരും വിദേശിയരുമായ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവിടെയെത്തുവര്‍ക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് സഞ്ചാരികളെ ദുരിതത്തിലക്കുകയാണ്.
സമുദ്രനിരപ്പില്‍ നിന്നും 3000ല്‍ അധികം അടി ഉയരത്തിലാണ് നാടുകാണിമല സ്ഥിതി ചെയ്യുന്നത്. കൊന്നത്തടിയില്‍ നിന്ന് 7 കിലോമീറ്ററും, രാജാക്കാടില്നിന്ന് 6 കിലോമീറ്ററും യാത്ര ചെയ്ത് നാടുകാണിയില്‍ എത്തിച്ചേരുന്നവര്‍ക്ക് കാഴ്ചയുടെ വസന്തമാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. ചൊക്രമുടി, ആനമുടി തുടങ്ങിയ നിരവധി മലനിരകളും പൊന്മുടി ജലാശയവും പെരിയാറിന്റെ വശ്യ മനോഹാരിതയും പൊന്മുടി പ്ലാന്റുമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
വിനോദസഞ്ചാരികള്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും അധികൃതര്‍ ഇവിടെ സൗകര്യം ഒരുക്കാത്തത് സഞ്ചാരികളെ അകറ്റുകയാണ്. ഏക റോഡാണെങ്കില്‍ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
കൊന്നത്തടി പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കുവാന് കഴിയുന്ന പ്രദേശമാണ് അധികൃതരുടെ അവഗണനയില്‍ നിര്‍ജ്ജീവമായിരിക്കുന്നത്. ഒരിക്കല്‍ എത്തുന്നവര്‍ പിന്നീട് ഇങ്ങോട് സൗകര്യക്കുറവ് മൂലം വരാന്‍ മടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കി പ്രകൃതിയുടെ വര്‍ണ്ണകാഴ്ച സന്ദര്ശകരിലേക്കെത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: