കോട്ടയം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അക്രമങ്ങളുടെ പരമ്പരായാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒ.രാജഗോപാലിന്റെ ഓഫീസും വാഹനങ്ങളും തകര്‍ത്തതെന്ന് സംസ്ഥാന സമിതിയംഗം എം.എസ്.കരുണാകരന് പറഞ്ഞു. അധികാരത്തിന്റെ പേരില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അക്രമങ്ങള്‍ പൊതുജനം കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, ജില്ലാ കമ്മിറ്റിയംഗം കുസുമാലയം ബാലകൃഷ്ണന്, ഡി.എല്‍.ഗോപി, അഖില്‍ രവീന്ദ്രന്, വി.പി.മുകേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: