ന്യൂദല്‍ഹി: ഓപ്പണര്‍ രോഹിത് ശര്‍മയും പേസര്‍ മുഷമ്മദ് ഷമിയും ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുളള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. പതിനഞ്ചംഗ ടീമിനെ വിരാട് കോഹ്ലി നയിക്കും. ഷാമിയുള്പ്പെടെ അഞ്ച്പേസ് ബൗളര്‍മാരും സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ ആര്.അശ്വിനും രവീന്ദ്ര ജഡേയും ടീമലുണ്ട്്. മുന്‍ നായകന് ധോണിയാണ് വിക്കറ്റ് കീപ്പര്‍.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഹമ്മദ് ഷാമി ടീമില്‍ തിരിച്ചെത്തുന്നത്. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് അടുത്തിടെ വിജയ് ഹസാരെ ട്രോഫിയില്‍ മത്സരിച്ചു. ഐപില്ലില് ഡല്‍ഹി ഡയര്ഡെവിള്സിനുവേണ്ടി ഇതുവരെ അഞ്ചു മത്സരം കളിച്ചിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്ന് അഞ്ചുമാസം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ മാര്‍ച്ചിലാണ് മത്സരരംഗത്തേയ്ക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി പതിനൊന്ന് മത്സരങ്ങള്‍ കളിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരായ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ബാറ്റ്സ്മാന് സുരേഷ് റൈന,ഇടം കൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ,ഫാസ്റ്റ് ബൗളര്‍ എസ്.താക്കൂര്‍ എന്നിവരെ റിസര്‍വ് താരങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റ് മാറെണ്ടവന്നാല് ഇവരില്‍ നിന്നുളളവരെ ഉള്‍പ്പെടുത്തും.
ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്.നിലവിലുളള ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ നാലിന് പാക്കിസ്ഥാനെ നേരിടും. എട്ടിന് ശ്രീലങ്കയേയും പതിനൊന്നിന് ദക്ഷിണാഫ്രിക്കയേയും നേരിടും.
ജൂണ്‍ ഒന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
ടീം: രോഹിത് ശര്‍മ ,ശിഖര്‍ ധവാന്, അജിങ്ക്യ രാഹനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, യുവരാജ് സിങ് , കേദാര്‍ യാദവ്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, ഹാര്‍ദ്ദിക് പാണ്ഡെ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: