കൊച്ചി: കേരളത്തില്‍ രണ്ടു പുരുഷന്മാര് സ്ത്രീകളായി. ഒരു സ്ത്രീ പുരുഷനും. ഒരു സ്ത്രീയെക്കൂടി പുരുഷനാക്കുന്ന ശസ്ത്രക്രിയ അവസാന ഘട്ടത്തില്‍. ഭിന്നലിംഗാവസ്ഥയില് ഇനി ഭീതിവേണ്ട, ശസ്ത്രക്രിയയിലൂടെ മാറ്റാമെന്ന് എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉറപ്പു പറയുന്നു. കേരളത്തില്‍ ആദ്യമാണ് ലിംഗമാറ്റം. ശസ്ത്രക്രിയകള്‍ക്കു വിധേയരായവരുടെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
ആറു വര്‍ഷം മുന്‍പാണ് കേരളത്തില്‍ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത്. മലപ്പുറത്തുനിന്നുള്ള, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുസ്ലിം യുവാവിനെ സ്ത്രീയാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡോക്ടര്‍ നാല് ലിംഗമാറ്റ ശസ്ത്രക്രിയകളുടെ വിവരങ്ങള്‍ പങ്കുവച്ചു.
സമൂഹം ഉള്‍ക്കൊള്ളുമോയെന്ന ആശങ്കയുണ്ടായിരുന്നതിനാലാണ്
ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രി ഡയറക്ടര്‍ ഡോ.കെ.ആര്. രാജപ്പന് പറഞ്ഞു. ഡോ.ആര്. ജയകുമാറും സീനിയര്‍ പ്ലാസ്റ്റിക് സര്ജന് എം. സെന്തില്കുമാറുമാണ് നാല് ശസ്ത്രക്രിയകള്‍ക്കും നേതൃത്വം നല്‍കിയത്.
ഒരാളില്‍ കുറഞ്ഞത് ആറ് ശസ്ത്രക്രിയ വേണ്ടിവരും. ഇതിന് രണ്ടു വര്‍ഷം വേണം. അതിനു മുന്‍പ്, മാനസികമായ ഒരുക്കങ്ങള്‍ക്ക് ഒരു വര്‍ഷം വേണം. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലേക്കു പോകാന്‍ പറ്റില്ല.
പെണ്ണിനെ ആണാക്കുന്നതാണ് സങ്കീര്‍ണ്ണം. ലിംഗമാറ്റം നടത്തിയാല്‍ പ്രത്യുല്പ്പാദനം നടക്കില്ലെന്നതൊഴിച്ചാല് മറ്റെല്ലാം സ്വാഭാവിക ജീവിതമാണ്. കുറച്ചുനാള്‍ ഹോര്‍മോണ്‍ ചികിത്സ വേണ്ടിവരും. പെണ്ണായ ആണ്‍കുട്ടി ഇപ്പോള്‍ ഡോക്ടറാണ്, അവള് വിവാഹ ജീവിതം നയിക്കുന്നു, ഡോ. ജയകുമാര്‍ വിശദീകരിച്ചു.
സ്ത്രീയാകുന്ന പുരുഷനില്‍നിന്ന് വൃഷണം നീക്കും. പുരുഷനാകുന്ന സ്ത്രീയില്‍ നിന്ന് ഗര്‍ഭപാത്രവും. സ്ത്രീയാകുന്നവര്ക്ക് മാറിടവും നിതംബവും രൂപപ്പെടുത്തണം. അനാവശ്യ രോമങ്ങള്‍ നീക്കാന്‍ ലേസര്‍ ചികിത്സ വേണം. ഇരു കൂട്ടര്‍ക്കും കൃത്രിമമായ ലൈംഗിക അവയവങ്ങള്‍ നിര്‍മ്മിക്കണം. ശരീരഭാഗത്തുനിന്നുതന്നെയാണ് ഇതിന് മാംസവും തൊലിയും എടുക്കുന്നത്. ഇതെല്ലാം നീണ്ട പ്രക്രിയയാണ്.
ഹോര്‍മോണ്‍ ചികിത്സക്കു ശേഷം ഒരു വര്‍ഷം എതിര് ലിംഗത്തില്‍ പെട്ടവരായി ജീവിച്ച ശേഷമേ ശസ്ത്രക്രിയ നടത്തു. അഞ്ചു ലക്ഷം രൂപ വരെ ചെലവുവരും ചികിത്സയ്ക്ക്.
മുന്‍പ് തമിഴ്നാട്ടില്‍ രാധാകൃഷ്ണനായത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: