മാഡ്രിഡ്: ബ്രിട്ടന്റെ ആന്‍ഡി മുറെ ലോക ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്കാണ് രണ്ടാം സ്ഥാനത്ത്.
സ്വിസിന്റെ സറ്റാന് വാവ്റിങ്കയും നാട്ടുകാരനായ റോജര്‍ ഫെഡററും യഥാക്രമം മൂന്ന്്, നാല് സ്ഥാനത്താണ്.
സ്പെയിനിന്റെ റാഫേല്‍ നദാല്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ഈസ്താംബുള്‍ ഓപ്പണില്‍ കിരീടമണിഞ്ഞ ക്രൊയേഷ്യയുടെ മാരിന് സിലിക്ക് ഏഴാം സ്ഥാനത്തെയ്ക്ക്് കയറി.അതേസമയം ജപ്പാന്റെ കീ നിഷികോറി ഏട്ടാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: