കോഴിക്കോട്: സിബിഎസ്സി, ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, എല്‍പി, യുപി., ഹൈസ്കൂളുകളും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലാകമാനം കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്കൂള്‍ അധികാരികള്‍, പ്രധാനധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.
മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയതു മൂലം ക്ലാസില്‍വെച്ചോ വഴിയാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തുന്ന സ്കൂള്‍ അധികാരികള്‍, പ്രധാനധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായിത്തന്നെ ഉത്തരവാദികളായിരിക്കും.
ഉത്തരവിലെ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ ചില സ്കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് നിരോധിച്ചുകൊണ്ട് മുന്‍വര്‍ഷങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത് നിലനില്‍ക്കേ ഈ വര്‍ഷവും ചില സ്കൂളുകളില്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചയുടന്‍ ക്ലാസുകള്‍ നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും മധ്യവേനലവധിക്കാലത്ത് കേരളത്തിലെ ഒരു സ്കൂളുകളിലും ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശി
ച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: