മുക്കം: മിന്നലേറ്റ് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന മൂന്ന് പശുക്കള്‍ ചത്തു. തൂങ്ങുംപുറം തടത്തുമ്മല്‍ അബൂബക്കറിന്റെ രണ്ടു പശുക്കളും അഗസ്ത്യന് മുഴി മേലെ ഇരിക്കാലിക്കല്‍ സുരേന്ദ്രന്റെ, ഏഴ് മാസം ഗര്‍ഭിണിയായ പശുവുമാണ് ചത്തത്.
ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവിന് മിന്നലേറ്റത്. തൊഴുത്തില്‍ വേറൊരു പശു കുട്ടിയുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. മൃഗഡോക്ടറെത്തി പശുവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. പശുവിന് അരലക്ഷം രൂപ വില വരും. വീട്ടിലെ വയറിംങ്ങും കത്തിനശിച്ചു.
രാവിലെ കറവക്കായി തൊഴുത്തിലെത്തിപ്പോഴാണ് അബൂബക്കറിന്റെ വീട്ടിലെ തൊഴുത്തില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് പശുക്കളേയും കൂടി എഴുപതിനായിരം രൂപക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു. ചാത്തമംഗലം മൃഗാശുപത്രിയിലെ ഡോക്ടര്‍ പശുക്കളെ പോസ്റ്റ്മോര്‍ട്ടം നടത്തി.മിന്നലില്‍ തൊഴുത്തിന്റെ കോണ്‍ക്രീറ്റ് കാലുകളും തകര്‍ന്നു. തൊട്ടടുത്ത് കുഴല്‍ കിണറിലെ മോട്ടോറും കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: