ന്യൂദല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ദേദഗതി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കാന്‍ 3 മാസത്തെ സമയം ആവശ്യപ്പെട്ട് കേരളം നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.
കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം മാറ്റി സ്ഥാപിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനപാതകളെ ജില്ലാ പാതകളായി മാറ്റണമെന്നത് തടയണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ചീഫ് ജസ്റ്റിസ് ജെഎസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മദ്യശാലകള്‍ നിരോധിച്ചത് പൊതുജന ആരോഗ്യം മുന്‍നിര്‍ത്തിയാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു. ഉത്തരവിലൂടെ മദ്യ നിരോധനമല്ല ഉദ്ദേശിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു. റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.
മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടങ്ങളില്‍ മരിക്കുന്നവരുടെ കാര്യം ആരും ഉന്നിയിക്കുന്നില്ലെന്നും കോടതി കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: