റോം: ലിബിയൻ തീരത്ത് രണ്ട് അഭയാർഥി ബോട്ടുകൾ മറിഞ്ഞ് 11 പേർ മരിച്ചതായി യു.എൻ ഏജൻസികൾ. അപകടത്തിൽ 200 അഭയാർഥികളെ കാണാതായിട്ടുണ്ട്. കാറ്റു നിറക്കാവുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞിരുന്നു.
വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 132 പേരുമായി പുറപ്പെട്ട് മണിക്കൂറുകൾക്കുശേഷം ബോട്ടിന്റെ കാറ്റ് പോവുകയായിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരാണ് ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് വിവരം നൽകിയത്. മറ്റൊരു ബോട്ടിൽ 30 സ്ത്രീകളും ഒമ്പതു കുട്ടികളുമടക്കം 120 പേരുമുണ്ട്.
ഡാനിഷ് ചരക്കുകപ്പലാണ് 50 പേരെ രക്ഷിച്ചത്. ഇറ്റാലിയൻ തീരരക്ഷാസേനയുടെ നിർദേശപ്രകാരം കപ്പൽ ദിശ തിരിച്ചുവിടുകയായിരുന്നു. ഒരു സ്ത്രീയടക്കം ഏഴ് അഭയാർഥികളെ ലിബിയൻ മത്സ്യത്തൊഴിലാളികളും തീരരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: