ന്യൂദല്‍ഹി: കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി ഇന്ത്യന്‍ നീതിന്യായ രംഗത്ത് ചരിത്രം കുറിച്ചു. വിവാദ നടപടികളും ഉത്തരവുകളും കൊണ്ട് വിവാദ നായകനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന് കര്‍ണ്ണനെയാണ് ആറു മാസത്തെ തടവിന് ശിക്ഷിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്േറതാണ് ഉത്തരവ്.
ജൂണ്‍ 11ന് വിരമിക്കുന്ന കര്ണ്ണന് തന്റെ ഔദേ്യാഗിക ജീവിതത്തിലെ അവസാനത്തെ ഒരു മാസവും പിന്നെ അഞ്ചു മാസവും ജയിലില്‍ കഴിയേണ്ടിവരും. സുപ്രീം കോടതിയോടും നീതിന്യായ വ്യവസ്ഥയോടും നിയമനടപടികളോടും അവഹേളനമാണ് കര്ണ്ണന് കാണിച്ചതെന്ന് വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് കര്‍ണ്ണനെ കസ്റ്റഡിയിലെടുക്കാന്‍ ബംഗാള്‍ ഡിജിപിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കോടതി വിലക്കി. വിധി പ്രഖ്യാപിക്കുമ്പോള്‍ കര്ണ്ണന് കോടതിയില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജസ്റ്റിസ് കര്ണന് ഇന്നലെ രാത്രി ചെന്നൈയിലേക്കു പോയി.
ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്ക് എതിരെ കര്ണ്ണന് സ്വയം നിയമ നടപടികള്‍ തുടങ്ങിയിരുന്നു. ഇവര്‍ക്കെതിരെ പട്ടികജാതി വര്‍ഗ പീഡന വിരുദ്ധ നിയമ്രപകാരം കേസ് എടുത്തു. ഇവര്‍ക്ക് എതിരെ വാറന്റ് പുറപ്പെടുവിച്ചു. ഏറ്റവും ഒടുവില്‍ ചീഫ് ജസ്റ്റിസ് അടക്കം ഏഴു ജഡ്ജിമാര്ക്കുംഅഞ്ചു വര്‍ഷം തടവും പിഴയുംവിധിച്ച് സുപ്രീം കോടതിയെ വീണ്ടും അവഹേളിച്ചതോടെയാണ് കര്‍ണ്ണനെ ആറു മാസം തടവിന് ശിക്ഷിച്ചത്.
കര്ണ്ണന് ഗുരുതരമായ കോടതിയലക്ഷ്യമാണ് കാണിച്ചതെന്ന സുപ്രീം കോടതി നിലപാടിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങ്, മുതിര്‍ന്ന അഭിഭാഷകരായ കെകെ വേണുഗോപാല്‍, രൂപീന്ദര്‍ സിങ്ങ് സൂരി എന്നിവര്‍ പിന്തുണച്ചു. എന്നാല്‍ ഇപ്പോള്‍ ജയിലിലടച്ചാല്‍ സിറ്റിങ്ങ് ജഡ്ജിയെന്ന നിലയ്ക്ക് നീതിന്യായ വ്യവസ്ഥക്ക് മോശമാകുമെന്നും വിരമിച്ച ശേഷം പോരേയെന്ന് വേണുഗോപാല്‍ സംശയം പ്രകടിപ്പിച്ചു.എന്നാല്‍ ജഡ്ജിയോ സാധാരണക്കാരനോ എന്ന ഭേദഭാവം സുപ്രീം കോടതിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യം ആരുകാണിച്ചാലും അവര്‍ ശിക്ഷക്കപ്പെടണം. കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: