ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നിയമിച്ചു. യു.പിയില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നടപടി.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പത്ത് ഉദ്യോഗസ്ഥരുടെ സേവനം ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുപ്പതോളം പേരില്‍ നിന്നാണ് അഞ്ചുപേരെ യു.പിയിലേക്ക് അയക്കുന്നത്. 1992 ബാച്ച് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ, 89 ബാച്ചിലെ സഹാഷി പ്രകാശ് ഘോയല്‍, സഞ്ജയ്.ആര്. ഭൂസ് റെഡ്ഢി, പ്രശാന്ത് ത്രിവേദി, അലോക് കുമാര്‍ എന്നിവര്‍ക്കാണ് യു.പിയില്‍ നിയമനം ലഭിച്ചിരിക്കുന്നത്.
ആയുഷ് മന്ത്രാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീവാസ്തവ ലോക യോഗ ദിനത്തിന്റെ ചുമതലയുള്ളതിനാല്‍ അടുത്തമാസമേ സംസ്ഥാനത്ത് എത്തും. യോഗി സർക്കാരുമായി പ്രവർത്തിക്കുന്നത് ഏറെ താത്പര്യമുണ്ടെന്ന് അറിയിച്ചാണ് ഐഎസ് ഉദ്യോഗസ്ഥർ യുപിയിലേക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: