ന്യൂദല്‍ഹി: അഴിമതിയാരോപണം നേരിടുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി യുവജന വിഭാഗം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെജ്രിവാൾ രാജിവയ്ക്കണമെന്നും മന്ത്രി സത്യേന്ദ്ര ജയിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെജ്രിവാൾ രാജിവയ്ക്കും വരെ യുവമോര്‍ച്ചയുടെ പ്രതിഷേധം തുടരുമെന്ന് ദല്‍ഹി ഘടകം പ്രസിഡന്റ് സുനില്‍ യാദവ് പറഞ്ഞു.
കെജ്രിവാളിനെതിരേ മുന്‍ മന്ത്രി കപില്‍ മിശ്ര ഉന്നയിച്ച ആരോപങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അദ്ദേഹം സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാന്‍ തയാറാകുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: