സിയോള്‍:ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി മൂണ്‍ ജേ ഇന്‍ അധികാരമേറ്റു. ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയയുടെ നേതാവായ ജേ ഇന്‍ 2012ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥി പാര്‍ക്ക് ഗ്യുന്‍ ഹയിയോടു തോറ്റിരുന്നു. പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നതു നിരവധി വെല്ലുവിളികളാണ്. ഉത്തര കൊറിയയുമായുള്ള ബന്ധത്തെ നിര്വചിക്കലായിരിക്കും ഇവയില്‍ പ്രധാനം.
ഉത്തര കൊറിയയോട് മൃദു സമീപനം കൈക്കൊള്ളാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണു മൂണ്‍. മുന്‍ പ്രസിഡന്റുമാരായ പാര്‍ക്ക് ഗ്യുന്‍ ഹയിയും, ലീ മ്യുങ് ബാകും ഉത്തര കൊറിയയോടു പുലര്‍ത്തിയിരുന്ന കര്‍ക്കശ നിലപാടിനെ മൂണ്‍ വിമര്‍ശിച്ചിരുന്നു. ഉത്തര കൊറിയയും മൂണിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. സമീപകാലത്ത് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ മൂണ്‍ തയാറെടുക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍, ഉത്തര കൊറിയ മൂണിന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിക്കുന്ന സമീപനമാണു കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: