ദുബായ്: ഗള്‍ഫ് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി യുഎഇ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളെ ആശ്രയിക്കാനൊരുങ്ങുന്നു. മസ്ദര്‍ സിറ്റി കേന്ദ്രമായ യുഎഇയിലെ സ്വകാര്യ കമ്പനിയായ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയ്ക്കാണ് ഈ ഉദ്യമം നടപ്പാക്കാനുളള ചുമതല. മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടി വലിച്ചു കൊണ്ടുവരാനാണ് പദ്ധതി.
നല്ല കുടിവെള്ളം യുഎഇയില്‍ വിതരണം ചെയ്യുകയാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ ലക്ഷ്യം. ഒരു മഞ്ഞുമല മാത്രം കൊണ്ടുവന്നാല്‍ 10 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിലധികം കാലം കുടിവെള്ളം ലഭിക്കാന്‍ മതിയാകുമെന്നാണ് കമ്പനി പറയുന്നത്.
ഒരു മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നു യുഎഇയിലേക്ക് എത്തിക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്നാണ് കരുതുന്നത്. ഇതിനായി കമ്പനി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വന്‍ സാമ്പത്തിക ചെലവുള്ള പദ്ധതിക്ക് സാങ്കേതിക വിദ്യയുടെ സഹായവും ആവശ്യമാണ്
ഭൂമിയുടെ തെക്കേ അറ്റത്ത് 98 ശതമാനവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയേക്കാള്‍ വലുതാണ് ഈ വന്‍കര. അന്റാര്‍ട്ടിക്കയെ ആവരണം ചെയ്തിരിക്കുന്ന ശരാശരി മഞ്ഞിന്റെ കനം 1.6 കിലോമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: