മാഡ്രിഡ്: മാഡ്രിഡ്: മരുന്നടിക്ക് പിടിക്കപ്പെട്ട് വിലക്ക് നേരിട്ട ശേഷമുള്ള തിരിച്ചുവരവ് മരിയ ഷറപ്പോയ്ക്ക് അത്ര സന്തോഷം നല്‍കുന്നില്ല. വനിതാ ടെന്നീസിലെ മുന്‍ ഒന്നാം നമ്പര്‍ താരമായിരുന്നുവെങ്കിലും ഇപ്പോഴത്തെ താരങ്ങളില്‍ പലര്‍ക്കും വേഗത്തിലുള്ള മടങ്ങിവരവ് സുഖിച്ചിട്ടില്ല. അതിനു പുറമെ കളിക്കളത്തിലും തിരിച്ചടി.
സ്റ്റുട്ട്ഗര്‍ട്ടില്‍ സെമിയിലെത്തിയതു മാത്രം ആശ്വാസം. പ്രതീക്ഷയോടെ എത്തിയെങ്കിലും മാഡ്രിഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ വീണതോടെ റഷ്യന്‍ താരത്തിന്റെ കാര്യം കഷ്ടത്തിലായി. ഇവിടത്തെ മുന്നേറ്റം വിംബ്ള്‍ഡണില്‍ വീണ്ടും കളിക്കാമെന്ന സ്വപ്നം യാത്ഥാര്ഥ്യമാക്കിയേനെ.
കാനഡയുടെ യൂജിന്‍ ബൗച്ചാര്ഡിനോടാണ് രണ്ടാം റൗണ്ട് തോല്‍വിയെന്നത് (7-5, 2-6, 6-4) ഷറപ്പോവയെ സങ്കടപ്പെടുത്തിയിരിക്കും. തിരിച്ചുവരവു മുതല്‍ ഷറപ്പോവയ്ക്കെതിരെ കടുത്ത നിലപാടെടുക്കുന്ന താരമാണ് ബൗച്ചാര്‍ഡ്.
അവരെ ആജീവനാന്തം വിലക്കേണ്ടിയിരുന്നെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇന്നലെ മത്സരശേഷം തന്റെ വാദം ആവര്‍ത്തിച്ചു ബൗച്ചാര്‍ഡ്.
”കൂടുതല്‍ പ്രചോദിതമായ ദിവസമായിരുന്നു. ഷറപ്പോവയുടെ തിരിച്ചുവരവില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അസ്വസ്ഥയുണ്ട്. അവര്‍ പരസ്യമായി രംഗത്തെത്തുന്നില്ലെന്നു മാത്രം”, ബൗച്ചാര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: