കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ-ഞള്ളമറ്റംവയല് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡിന്റെ പല ഭാഗങ്ങളിലും കുണ്ടും കുഴിയുമാണ്. മഴപെയ്ത് കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ദീര്‍ഘദൂര ബസുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ചേനപ്പാടി, വിഴിക്കത്തോട് ഭാഗങ്ങളില്‍ നിന്നു കാഞ്ഞിരപ്പള്ളിയിലെത്താന് എളുപ്പ മാര്‍ഗമാണ് റോഡ്.
കരിമ്പുകയം ചെക്ക്ഡാം കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഇതുവഴി ഏറെ വാഹനങ്ങള്‍ കടന്നുപോകും. വെള്ളക്കെട്ടുമൂലം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നുവെങ്കിലും റോഡിന്റെ ഇരുസൈഡുകളിലും ഓടകള്‍ ഇല്ലാത്തതാണു റോഡ് തകരാന്‍ കാരണമെന്ന് ഗ്രാമജ്യോതി ജനശ്രീസംഘം ആരോപിച്ചു. റോഡിനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം നടത്തുമെന്നും യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: