കുറ്റിയാടി: മരുതോങ്കര ചക്കിട്ടപ്പാറ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റിയാടി പുഴയുടെ ഭാഗമായ ചവറമുഴി പുഴക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാവുന്നു. കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ വികസന കുതിപ്പിന് ഏറെ സഹായകമാവുന്ന പാലം യാഥാര്‍ത്ഥ്യമാക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോള്‍.
ചവറമുഴി പുഴക്ക് കുറുകെ പാലം വന്നാല്‍ വയനാട്, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും എളുപ്പത്തില്‍ പേരാമ്പ്ര വഴി കോഴിക്കോട്ടേക്കെത്താന്‍ കഴിയും. അതേപോലെ കൂരാച്ചുണ്ട്, പെരുവണ്ണാമുഴി,കക്കയം ഭാഗങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്. നിലവില്‍ ചവറമുഴിപുഴക്ക് കുറുകെയുള്ള കുറ്റിയാടി ഇറിഗേഷന്‍ കനാലിന്റെ നീര്‍പ്പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. മരുതോങ്കരയിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ നിന്നുള്ള ഭാരം കയറ്റിയ ടിപ്പര്‍ ലോറികളും മറ്റും നീര്‍പ്പാലത്തിലൂടെ കടന്നുപോകുന്നത് പതിവാകുകയും, പാലത്തിന്റെ സുരഷിതത്വം അപകടത്തിലാവുകയും ചെയ്തതോടെ പാലത്തില്‍ കമ്പിവേലി സ്ഥാപിച്ച് തടഞ്ഞിരിക്കുകയാണ്.
ചവറമുഴി പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍ ചേര്‍ന്ന് ബഹുജന കണ്വെന്ഷന് വിളിച്ചു ചേര്‍ക്കുകയും വകുപ്പ് മന്ത്രിയുള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലയുടെ സമഗ്രവികസനത്തിന് സഹായിക്കുന്ന ചവറമുഴി പാലം യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: