ന്യൂദല്‍ഹി: ദേശീയപാതയോരങ്ങളില്‍ അരകിലോമീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്ജികളിന്മേല് സുപ്രീംകോടതിയില്‍ വാദം തുടരുന്നു. തമിഴ്നാട് ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷനുകളും അരുണാചല്‍ പ്രദേശിലെ ക്ലബുകളുമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി തുടര്‍ വാദത്തിനായി ജൂലൈ രണ്ടാം വാരത്തിലേക്ക് കേസ് മാറ്റി.
മേഘാലയയ്ക്കും നാഗാലാന്റിനും നല്കിയ പോലെ ഭൂപ്രകൃതി കണക്കിലെടുത്തുള്ള ഇളവുകള്‍ അരുണാചലിനും വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അരുണാചല്‍ സര്‍ക്കാരും ഈ വാദം ആവര്‍ത്തിച്ചു. തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്ക് മാത്രം ബാധകമായതിനാല്‍ ക്ലബുകളെ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധ ക്ലബുകളും ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടലുകളും ബാറുകളും വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാകില്ലെന്ന് കോടതി ഇന്നലെയും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: