ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഐഎസ്എസ് ഉദ്യോഗസ്ഥരുടെ പേരുകളില്‍ നിന്ന് ഒരാളെ രാജകുടുംബവും അമിക്കസ്ക്യൂറിയും ചേര്‍ന്ന് തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എസ്. കാര്ത്തികേയന്, പി.വേണുഗോപാല്‍, വി.രതീശന് എന്നീ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 18നകം ഇവരിലൊരാളെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണം. രാജകുടുംബത്തിനും അമിക്കസ്ക്യൂറിക്കും സ്വീകാര്യനായ വ്യക്തിയെ വേണം നിയമിക്കാനെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍ സതീഷിനെ മാറ്റണമെന്ന രാജകുടുംബത്തിന്റെയും ക്ഷേത്രം ട്രസ്റ്റിന്റെയും ആവശ്യം കോടതി അംഗീകരിച്ചതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി സതീഷ് കോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ നീല ഗംഗാധരന്, ഡോ. ആര്. കണ്ണന് എന്നിവരെ എക്സിക്യൂട്ടീവ് ഓഫീസര്‍മാരായും അസിസ്റ്റന് ഓഫീസര്‍മാരായി വെങ്കിടേഷ് ഐപിഎസിനെയും ശ്രീരാം വെങ്കിട്ടരാമന് ഐഎഎസിനെയും നിയമിക്കണമെന്ന് അമിക്കസ്ക്യൂറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തു. എന്നാല്‍ ഈ പേരുകളെല്ലാം കോടതി ഇന്നലെ തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: