തൊടുപുഴ: കൈയേറ്റത്തിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന് തനിക്കും കുടുംബത്തിനുമെതിരെ 2007ല്‍ തുടങ്ങിയ വേട്ടയാണ് ഇന്നും തുടരുന്നതെന്ന് എം.എം. മണിയുടെ സഹോദരനും സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയുമായിരുന്ന എം.എം. ലംബോദരന് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. എല്‍ഡിഎഫ് എത്തിയപ്പോഴാണ് ലംബോദര വിരുദ്ധര്‍ സംഘം ചേര്‍ന്ന് വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കൈയേറ്റക്കാരുടെ പട്ടികയിലൂടെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പ് സര്‍ക്കാരിലേക്ക് തിരിച്ച് പിടിച്ച വസ്തുവിന്റെ പേരില്‍ മകന് ലെജീഷിനെ കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. മകനെ കൈയേറ്റക്കാരനായി ചിത്രീകരിച്ച ജില്ലാകളക്ടര്‍, സബ് കളക്ടര്‍, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തെറ്റായി വാര്‍ത്ത നല്കിയ ഒരു പത്രത്തിനെതിരെ സിവിലായും ക്രിമിനലായും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും ലംബോദരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: