തിരുവനന്തപുരം: നഗരസഭാ മേയേഴ്സ് കൗണ്‍സില്‍ðയോഗം മേയേഴ്സ് കൗണ്‍സില്‍ðചെയര്മാന് തോട്ടത്തില്‍ðരവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. എല്‍എസ്ജിഡി കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്നതിനുള്ള മേയേഴ്സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു. എല്‍എസ്ജിഡി പുന:സംഘടിപ്പിക്കുമ്പോള്‍ കേരളത്തിലെ നഗരസഭകളുടെ വിസ്തൃതിയും ജനസംഖ്യയും പ്രവര്ത്തനബാഹുല്യവും പരിഗണിച്ച് കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്നും നിലവിലുള്ള തസ്തികകളുടെ എണ്ണം പുനര്നിര്ണ്ണയിക്കണമെന്നുമുള്ള നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെയും മെക്കാനിക്കല്‍ എഞ്ചിനീയറുടെയും ഇലക്ട്രോണിക് എഞ്ചിനീയറുടെയും അനുബന്ധ ജീവനക്കാരുടെയും പിആര്‍ഒയുടെയും തസ്തിക അനുവദിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളില്‍ ഒരു വാര്‍ഡിന് 10 പേര് എന്ന നിരക്കില്‍ 1000 സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് മേയേഴ്സ് ഭവന് നിര്‍മ്മിക്കുതിന് അനുമതി തേടുതിനും തീരുമാനിച്ചു. എഎസ്ജിഡി ഏകോപനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് 2 മണിക്ക് എഎസ്ജിഡി കമ്മീഷനുമായി ചര്‍ച്ച ചെയ്യും. യോഗത്തില്‍ കണ്ണൂര്‍ മേയര്‍ ഇ.പി. ലത, കൊല്ലം മേയര്‍ രാജേന്ദ്രബാബു, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്തഎന്നിവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: