തിരുവനന്തപുരം: ഏലമലക്കാടുകളെ റവന്യൂഭൂമിയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടുക്കി ജില്ലയുടെ പരിസ്ഥിതി നാശത്തിന് മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഏലമലക്കാടുകളുടെ പരിധി ഒരു വര്‍ഷത്തിനുള്ളില്‍ നിശ്ചയിക്കണമെന്നും അവിടെ നിന്ന് മരം മുറിക്കരുതെന്നുമുള്ള 2015 ലെ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സിഎച്ച്ആര്‍ വനഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നിലവിലുള്ളപ്പോഴാണ് കള്ളക്കളി നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ എടുത്ത തീരുമാനം സര്‍വകക്ഷിയോഗത്തില്‍ പോലും വെളിപ്പെടുത്താതിരുന്നത് വഞ്ചനയാണ്. കയ്യേറ്റം ഒഴിപ്പിക്കുമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പിന്‍വാതിലില്‍ കൂടി പരിസ്ഥിതി നാശത്തിന് അനുമതി നല്‍കുകയാണ്. ഏലമലക്കാടുകള്‍ പതിച്ചു നല്‍കണമെന്ന് സര്‍ക്കാരിന് എന്താണിത്ര നിര്‍ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിന് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടങ്കില്‍ ഈ നീക്കത്തില്‍ നിന്നു പിന്മാറണമെന്നു കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: