കളമശേരി: ഏലൂരിലെ കുഴിക്കണ്ടം തോട് പുനരുദ്ധാരണത്തിനുള്ള 26 കോടിയുടെ പദ്ധതിയിലേക്ക് 16 കോടി രൂപ 14 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ ഉത്തരവ്. കുഴിക്കണ്ടം തോടും പരിസരവും വിഷമുക്തമാക്കാനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 60% തുക നല്‍കണമെന്നാണ് വിധി.
ആറ് മാസത്തോളം നീണ്ടു നില്ക്കുന്ന വന്പദ്ധതിയായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഡിപിആര്‍ തയാറാക്കിയിരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ നീളമുള്ള കുഴിക്കണ്ടം തോടിനോടൊപ്പം പെരിയാറിലേക്ക് എത്തുന്ന ഉന്തിത്തോടും ചേര്‍ത്താല്‍ 5 കിലോമീറ്റര്‍ ആണ് പദ്ധതി നടപ്പാക്കുന്ന മേഖല.
തോട് പൂര്‍ണ്ണമായി വറ്റിച്ചതിനു ശേഷം ചെളി മാറ്റി ഗുണമേന്മയുള്ള നല്ല മണ്ണ് നിക്ഷേപിക്കും. കൂടാതെ സംരക്ഷണ ഭിത്തി കെട്ടി ശുദ്ധജലം നിറയ്ക്കുകയും വേണം. പദ്ധതി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ തോടിലെ വെള്ളം പെരിയാറിലേക്ക് തടസ്സമില്ലാതെ ഒഴുകിപ്പോകണമെന്നാണ് നിര്‍ദ്ദേശം.
തോട് ശുചിയാക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളും ട്രൈബൂണല്‍ നല്‍കിയിട്ടുണ്ട്. തോടിലെ മണ്ണ് കൊണ്ടു പോകുമ്പോള്‍ ലോറിയുടെ ടയര്‍ വരെ കഴുകിയിരിക്കണമെന്നും പറയുന്നു. ബ്രഹ്മപുരത്തെ വ്യവസായ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് ചെളി കൊണ്ടുപോകുന്നത്. എല്ലാ ഘട്ടത്തിലും ഗുണമേന്മ നിശ്ചയിക്കാന്‍ ലാബ് പരിശോധനയും നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: