കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമാക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും കണ്ണകി ട്രസ്റ്റ് ഭാരവാഹികളേയും സംസ്ഥാന സര്‍ക്കാരുകളേയും പങ്കാളികളാക്കി ദേവസ്വം ബോര്‍ഡ് ഇതിന് മുന്‍കയ്യെടുക്കും.
രേഖകളും വസ്തുതകളും സൂചിപ്പിക്കുന്നത് കേരള ആചാര പ്രകാരമുള്ള പ്രതിഷ്ഠയാണ് കണ്ണകി ക്ഷേത്രത്തിലേത് എന്നതാണ്. പൗരാണിക ക്ഷേത്രത്തെ അതെപടി നില നിര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. വിവാദങ്ങള്‍ക്കല്ല ഭക്തരുടെ താല്പര്യങ്ങള്ക്കാണ് മുന്‍ഗണനയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: