ചെറുതുരുത്തി: ആളുമാറി ക്രിമിനല്‍ കേസ് പ്രതിയെന്ന് സംശയിച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനം. എളനാട് വെന്നൂര്‍ വില്ലേജില്‍ താമസി്ക്കുന്ന കുന്നത്ത് പ്രഭാകരന്റെ മകന് സജീഷിനെയാണ് പോലീസ് ആളുമാറി മര്‍ദ്ദിച്ചവശനാക്കിയത്. മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.30 ന് കോഴിക്കോട് ഫറോക്കിലുള്ള തന്റെ ജോലി സ്ഥലത്തേയ്ക്ക് പോകാനായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള്, രണ്ട് പോലീസുകാര്‍ വന്ന് നീ പച്ച ചാക്കോ അല്ലെടാ എന്ന് ചോദിച്ച് പിടിച്ചു മര്‍ദ്ദിയ്ക്കുകയും വിലങ്ങു വെച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് രണ്ട് മണിക്കൂറോളം മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബാഗും മറ്റും പരിശോധിച്ചതില്‍ നിന്ന് ആളുമാറി എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ശാരീരികമായും മാനസികമായും തളര്‍ന്ന ഇയാളെ, സുഹൃത്തുക്കള്‍ എത്തി ചേലക്കര ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും പിന്നിട് തൃശൂര്‍ അശ്വനി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇയാളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: