ന്യൂദല്‍ഹി: ചാരക്കുറ്റം ചുമത്തി പാക്കിസ്ഥാന് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് കുല്‍ഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്തത്.
നേവിയില്‍ നിന്ന് വിരമിച്ച ശേഷം കച്ചവടം ചെയ്യുന്ന കുല്‍ഭൂഷണെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാന് ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് പാക്കിസ്ഥാന് സൈനിക കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായത്. കുല്‍ഭൂഷണെ ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തുവെന്നാണ് പാക്കിസ്ഥാന് വാദം. എന്നാല്‍ ഇയാള്‍ ചാരനല്ലെന്നും സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണെന്നും ഇന്ത്യ വാദിച്ചു. മാത്രമല്ല പിടിക്കപ്പെടുമ്പോള്‍ കുല്‍ഭൂഷണിന്റെ കൈവശം പാസ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും ചാരന്മാര് പാസ്പോര്‍ട്ട് കൈവശം വയ്ക്കാറില്ലെന്നും ഇന്ത്യ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: