ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കാലവര്‍ഷം കനക്കുമെന്നും കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ 18 വരെയുള്ള നിരീക്ഷണങ്ങളില്‍ നിന്നും ഈ വര്‍ഷം 96% മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ശരാശരി മഴ 89 സെന്റീമീറ്ററാണ്. രാജ്യത്തിന് ആവശ്യമായ മഴയുടെ 70 ശതമാനവും നല്‍കുന്നത് മണ്‍സൂണാണ്. മഴ നല്ലരീതിയില്‍ ലഭിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാവും മാത്രമല്ല രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുമുണ്ടാവും. അരി, പരുത്തി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ ഉല്പാദനത്തിന് ഈ മഴ വലിയ സഹായമാകും.
അതേസമയം, കേരളത്തില്‍ വേനല്‍മഴ കുറവായിരുന്നെങ്കിലും ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: