ന്യൂദല്‍ഹി: 2016-17ല്‍ ഇന്ത്യയിലെ മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനം 273.38 മില്യണ്‍ ടണ്ണായിരിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിഗമനം. അരി, ഗോതമ്പ്, അസംസ്കൃത ഭക്ഷ്യധാന്യങ്ങള്‍, ചോളം, പയറുവര്‍ഗങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങിയവയില്‍ റെക്കോഡ് വിളവെടുപ്പാണ് കൃഷിമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
വിവിധ വിളകളുടെ ഉല്‍പ്പാദന വിലയിരുത്തലിനെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയും മറ്റ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുമാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
അരിയുടെ മൊത്തം ഉല്‍പ്പാദനം 109.15 മില്യണ്‍ ടണ്ണായാണ് കണക്കാക്കിയിരിക്കുന്നത്. 2013-14 ലെ റെക്കോഡ് ഉല്‍പ്പാദനമായ 106.65 മില്യണ്‍ ടണ്ണിനെക്കാള്‍ 2.5 മില്യണ്‍ ടണ്‍ കൂടുതലാണിത്. സമാനമായി ഗോതമ്പിന്റെ ഉല്‍പ്പാദനം 97.44 മില്യണ്‍ ടണ്ണായാണ് കണക്കാക്കിയിരിക്കുന്നത്. ഇതും 2013-14ലെ റെക്കോഡ് ഉല്‍പ്പാദനമായ 95.85 മില്യണ്‍ ടണ്ണിനെക്കാള്‍ കൂടുതലാണ്.
അസംസ്കൃത ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം 44.39 മില്യണ്‍ ടണ്ണെന്ന പുതിയ റെക്കോര്‍ഡ് നിലവാരത്തിലാണ് കണക്കാക്കിയിരിക്കുന്നത്. 2010-11ലെ റെക്കോര്‍ഡ് ഉല്‍പ്പാദനമായ 43.40 ത്തിനേക്കാള്‍ 0.99 മില്യണ്‍ ടണ്‍ കൂടുതലുമാണിത്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 7.27 മില്യണ്‍ ടണ്‍ ഉയര്‍ന്ന് മൊത്തം എണ്ണക്കുരു ഉല്‍പ്പാദനം 32.52 മില്യണ്‍ ടണ്ണിലെത്തും. 2013-14ലെ 32.75 മില്യണ്‍ ടണ്ണിനെക്കാള്‍ 0.85 ശതമാനം വര്‍ധന.
2015-16ലെ 30.01 മില്യണ്‍ ബെയിലില്‍ നിന്ന് പരുത്തി ഉല്‍പ്പാദനം 32.58 മില്യണ്‍ ബെയിലായി വര്‍ധിച്ചു. അതേസമയം കരിമ്പിന്റെയും ചണത്തിന്റെയും മെസ്തയുടെയും ഉല്‍പ്പാദത്തില്‍ ഈ വര്‍ഷം കുറവ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മുന്‍വര്‍ഷത്തെ 348.45 മില്യണ്‍ ടണ്ണില്‍ നിന്ന് 42.42 ഇടിഞ്ഞ് ഈ വര്‍ഷം കരിമ്പ് ഉല്‍പ്പാദനം 306.03 മില്യണ്‍ ടണ്ണാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍വര്‍ഷത്തെ 10.52 മില്യണ്‍ ബെയ്ലില് നിന്ന് ചണത്തിന്റെയും മെസ്തയുടെയും ഉല്‍പ്പാദനം ഈ വര്‍ഷം 10.27 മില്യണ്‍ ടണ്ണായി താഴുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: